Thursday 1 December 2011

മുല്ലപ്പെരിയാര്‍ : മലയാളിയോട് മാധ്യമങ്ങള്‍ പറയാത്തത്

ഇത് വേറെ ഒരാളുടെ പോസ്റ്റ്‌ ആണ്.
വിഷയത്തിന്റെ ഗൌരവം മൂലം എടുത്ത് പോസ്ടിയതാണ് .... ആളുടെ കൂട്ടം പ്രൊഫൈല്‍ കൊടുക്കുന്നു അത് മാത്രമാണ് എനിക്ക് അറിയാവുന്നത്....(അനുവാദം ചോദിക്കുന്നു .....)

http://www.koottam.com/profile/shajahan281


 മുല്ലപ്പെരിയാര്‍ : മലയാളിയോട് മാധ്യമങ്ങള്‍ പറയാത്തത്
(ഇത് ഇത്രക്കും ഗൌരവം ഉള്ളതാണ് എന്ന് തോന്നാത്തവര്‍ക്കും )

 
ഇത് ഇത്രക്കും ഗൌരവം ഉള്ളതാണ് എന്ന് തോന്നാത്തവര്‍ക്ക്
സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.
പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.
2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.


ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന്

3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്.
ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
മുല്ല­പ്പെ­രി­യാ­റി­ന്റെ സു­ര­ക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെ­ളി­യി­ക്കു­ന്ന റി­പ്പോര്‍­ട്ട് ലഭിച്ചിട്ടും ആ­റ് മാ­സ­ക്കാ­ലം സര്‍­ക്കാര്‍ തി­രിഞ്ഞു­നോ­ക്കി­യി­ല്ലെ­ന്ന­താ­ണ് ഏ­റെ അ­ത്ഭു­ത­കരം. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെയും പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.
ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്‌, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം,  ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം,

രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. ‘ജനസമ്പര്‍ക്ക യാത്ര’യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന്‌ മറുപടി പറഞ്ഞേ തീരൂ.
UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.

ലേഖനം,മുല്ലപെരിയാര്‍,ഡാം,dam



Thursday 24 November 2011

പ്രണയം....


ഇത് എന്റേതല്ല ,

എനിക്ക് FACEBOOK നിന്ന് കിട്ടിയതാണ് ,
 
വായിച്ചപ്പോള്‍ വളരെ രസകരമായി തോന്നി ...
 
കര്‍ത്താവ്‌ ആരാണെന്ന് അറിയില്ല ആരായാലും അയാള്‍ക്ക് എന്റെ congtatz

പ്രണയം

  ഞാന്‍   അവളെ   പ്രേമിച്ചു
     അവള്‍ എന്നെയും
    എന്റെ പ്രണയം
  ചിത്രശലഭത്തിന്റെ ചിറകുപോലെയായിരുന്നു
   അവളുടേത്‌
         പല്ലിയുടെ വാലുപോലെയും
    പിന്നെടെപ്പോഴോ
     പ്രണയം നഷ്ടപ്പെട്ട്
             ഞങ്ങള്‍ അന്യരായി
  കാലപ്രവാഹത്തില്‍
      പല്ലിക്ക് പിന്നെയും വാല്‍ മുളച്ചു
   പക്ഷെ എന്റെ ചിറകുകള്‍
   അതെനിക്ക് എന്നേക്കുമായി
     നഷ്ടപെട്ടിരുന്നു...
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര ...

പിന്നെയും എനിക്ക് അയാളോട്(ഇ കവിതയുടെ producerഓട്) 'അസൂയ' തോന്നുന്നു ..
Nice Creation ........ 
ഇതിന്റെ കയ്യെഴുത്ത് പ്രതി എന്റെ കയ്യിലുണ്ട് 
ഇത് കണ്ടപ്പോ തന്നെ എടുത്ത് ഡൌണ്‍ലോഡ് ചെയ്തു വച്ചതാണ് 
 അതിവിടെ ചേര്‍ക്കുന്നു ...



ഫുള്‍ കടപ്പാട്: ഇ കവിതയുടെ അറിയാത്ത രചയിതാവിനോട്(വീണ്ടാമതും ഒരു congtatz )

Wednesday 23 November 2011

മുല്ലപെരിയാര്‍ പൊട്ടുമോ? ഏയ്‌ ഇല്ലായിരിക്കും അല്ലെ?...

മുല്ലപെരിയാര്‍ പൊട്ടുമോ ഇല്ലയോ ഇതാണ് കുറച്ചു നാളായി
ബ്ലോഗര്‍മാരായ ബ്ലോഗര്‍മാരെല്ലാം അവരുടെ ബ്ലോഗുകളെ അലങ്കരിക്കാന്‍
വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയക്കാരും ഒട്ടും പുറകിലല്ല, പോസ്റ്റുകളും സ്റ്റാറ്റസ് അപ്ടേറ്റ്‌കളും
അത് ലൈക്കുന്നവരും ,+1 ചെയ്യുന്നവരും ഒക്കെ ആയി
ഇ കഥ അങ്ങനെ വളരെ
ഉദ്യോഗജനകമായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്...






അല്ലാ ഇനി മുല്ലപെരിയാര്‍ പൊട്ടിയാല്‍ തന്നെ എന്ത് സംഭവിക്കും...
ആ വെള്ളമെല്ലാം ഇടുക്കിയില്‍ വരുമായിരിക്കും ,ഇടുക്കിയില്‍ വന്നാല്‍ ഇടുക്കി പൊട്ടുമായിരിക്കും
ഇടുക്കി പൊട്ടിയാല്‍ , ഏറിയാല്‍ 5 ജില്ലകള്‍ വെള്ളതിലായെക്കും കൂടെ ഒരു 30 -40 ലക്ഷം പേര്‍ മരിച്ചു എന്നുമിരിക്കും
അതില്‍ എന്താനിത്രക്ക് ചൂടേറിയ, കൊടിപിടിച്ച ചര്‍ച്ചകളുടെയും ,അഭിപ്രായ പ്രകടനങ്ങളുടെയും ആവശ്യം.

നമുക്കും നമ്മുടെ ഗവണ്മെന്റ്കള്‍ക്കും വേറെ എന്തൊക്കെ ചര്‍ച്ചാ വിഷയങ്ങള്‍ ഉണ്ട്.
നമ്മുടെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍( ഭരണം ആയാലും പ്രതിപക്ഷം ആയാലും )  പിറവം ഉപ തിരഞ്ഞെടുപ്പ്
എങ്ങിനെ നേരിടാം എന്ന ചിന്തയിലാണ്.
 പിറവം നഷ്ടപെട്ടാല്‍ ഗവര്‍മെന്റ് വീഴുമോ?
 മന്ത് (
ഭരണം) ഒരു കാലില്‍ നിന്ന് മറ്റേ കാലിലേക്ക് മാറുമോ?
ഇതൊക്കെ ഇപ്പോ തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ് ( തെരഞ്ഞെടുപ്പു വിക്ഞാപനം പോലും വന്നില്ല, 
അല്ലാതെ പിന്നെ എപ്പോള്‍ വേറെ ആര് ചര്‍ച്ച ചെയ്യാന്‍)

ഒരു നല്ല രാഷ്ട്രീയക്കാരന്‍ ഇതൊക്കെ തന്നെ ആണ്
ചര്‍ച്ച ചെയ്യേണ്ടത് അല്ലാതെ മുല്ലപെരിയാര്‍ , വെള്ളപൊക്കം , 30 -40 ലക്ഷം പേരുടെ മരണം എന്നൊക്കെ
പറഞ്ഞു എന്തിനു ജനത്തെ ഭയപ്പെടുത്തണം !.

ഇനി വേറെ ഒരു കൂട്ടര്‍ ഉണ്ട്.
എന്തിനും ഏതിനും ക്യാമറയും വടിയും പിടിച്ചു നടക്കുന്നവര്‍
ജനാടിപത്യത്തിന്റെ കാവലാള്‍ എന്ന് പറയപ്പെടുന്ന ചാനലുകാരും പത്രക്കാരും എന്തുചെയ്യുന്നു ?
ഐശ്വര്യാറായിയുടെ പ്രസവം, സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ സാമൂഹിക പ്രസക്തി, സന്തോഷ്‌ പണ്ഡിറ്റ്ഉം സിനിമാലോകവും, ലൈവ് ചര്‍ച്ചകളും,സച്ചിന്റെ നൂറാം സെഞ്ച്വറിയും,ഐസ്ക്രീമും   മറ്റുമായി അവരും ബിസി ആണ്...കൈവിരലില്‍ എണ്ണാവുന്നതില്‍ കൂടുതലുണ്ട് ഇ കൊച്ചു കേരളത്തിലെ മാതൃഭാഷ ചാനലുകള്‍ മാത്രം...

മുല്ലപെരിയാര്‍ പരിസരത്ത്  ഭൂമി കുലുക്കം ഇതിനു മുന്‍പും ഒരുപാട് തവണ ഉണ്ടായിട്ടുണ്ടല്ലോ??
സ്ഥിരം
ചോര്‍ച്ചയും ഉണ്ടല്ലോ ? നൂറു വര്ഷം മുന്പ് കുമ്മായം- കുഴച്ചു ഉണ്ടാക്കിയ   ഈ  ഡാമിന്  ഇത്രകാലം നിലനില്കാന്‍ പറ്റിയില്ലേ ?
 എങ്കില്‍ അത് ഇനിയും ഒരു നൂറു കൊല്ലം കൂടി അവിടെ നിന്നോളും എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്.

രാത്രി നിലാവുന്ടെന്നു  കരുതി നേരം വെളുക്കുവോളം കക്കുന്നവന്റെ(മോഷ്ടിക്കുന്നവന്റെ)
സ്ഥിതി ആകും കേരളത്തിന്റെ...


വാല്‍കഷ്ണം: ഡാം പൊട്ടിയാല്‍ ചാനലുകളുടെ മെയിന്‍ ഓഫീസുകളൊക്കെ

(മിക്കവയും കൊച്ചിയിലാനെന്നു തോന്നുന്നു )വെള്ളതിലയാല്‍ അവര്‍ എങ്ങനെ 
ലൈവ് ടെലികാസ്റ്റ് നടത്തുമോ എന്തോ?
 

Monday 21 November 2011

സച്ചിന്‍ 100 @100

ലക്ഷങ്ങളുടെയും കോടികളുടെയും ബാങ്ക് ബാലന്‍സ് ഉള്ള ഒരാള്‍ ഒരത്യാവശ്യത്തിനു
100 രൂപ എടുക്കാന്‍ കഴിയാതെ വരുന്ന ഒരവസ്ഥ കണ്ടുട്ടിണ്ടോ,

ഇല്ലെങ്കില്‍ ഇപ്പോ സച്ചിന്‍ ടെന്‍ഡുല്‍കര്‍ അഭിമുഘീകരിക്കുന്ന അവസ്ഥ ഇതുപോലെ ഒന്നിന് സമമാണ്..

അന്തരാഷ്ട്ര ക്രിക്കറ്റില്‍ 30000 ലേറെ റണ്‍സ് എടുത്ത ഒരു മഹാനായ കളിക്കാരനാണ് ഇപ്പോള്‍ ( 'ലോകം' കാത്തിരിക്കുമ്പോള്‍ ,ഇന്ത്യ അടക്കം 10 -12  രാജ്യങ്ങള്‍  മാത്രം ) ഒരു 100 റണ്‍സിനു വേണ്ടിയാണ്  ഇത്രത്തോളം കഷ്ടപ്പെടുന്നത് എന്നതാണ് വിചിത്രവും രസകരവുമായ സത്യം.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍തന്നെ ഒരു സെഞ്ച്വറിക്ക് വേണ്ടി ഇത്രയധികം പ്രതീക്ഷകളോടും ആകുലതകളോടും കൂടി  ആരും തന്നെ കാത്തിരുന്നിട്ടുണ്ടാവില്ല, ഇനി ഉണ്ടാകുകയും ഇല്ല ( ഉറപ്പിച്ചു പറയാനാകില്ല എന്നാലും ).
 
എന്താണ് ടെന്‍ഡുല്‍കരിന്റെ ബാറ്റ് നൂറാം സെഞ്ച്വറിക്ക് വേണ്ടി ഇത്രത്തോളം കാത്തിരിക്കേണ്ടി വരുന്നത്.

ആരാധകര്‍ എന്തൊക്കെ പറഞ്ഞാലും ഇ കാര്യങ്ങള്‍ ഒക്കെ വിമര്‍ശകരുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയെ ഉള്ളു..'സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല' എന്ന വിമര്‍ശകരുടെ എക്കാലത്തെയും മൂര്‍ച്ച കൂടിയ അസ്ത്രം അവര്‍ വീണ്ടും സച്ചിന് നേരെ പ്രയോഗിക്കുകയാണ്.

അമിതമായ സമ്മര്‍ദ്ദമാണ് സച്ചിന്റെ പ്രശ്‌നമെന്നാണ് വിന്‍ഡീസ് കോച്ച് ഓട്ടിസ് ഗിബ്‌സണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ മല്‍സരശേഷം പ്രതികരിച്ചത്.........
ഓട്ടിസ് ഗിബ്‌സണ്‍ ദൈവം ഒന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തിലും കാതല്‍ ഇല്ലെ എന്നൊരു സംശയമില്ലായ്മ  ഇല്ലാതില്ല. 
സച്ചിന്‍ താമസിയാതെ ലക്‌ഷ്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഇകാര്യത്തില്‍ ആര്‍കും ഒരു സംശയുമില്ല, വിമര്‍ശകരും ആരാധകരും സച്ചിന്‍  100 @100  നേടുമെന്ന് ഒരേ സ്വരത്തില്‍ പറയുന്നു.
ഇതിനെടുക്കുന്ന സമയത്തിലാണ് രണ്ടുകൂട്ടര്‍ക്കും കണ്ണ്.ആരാധകര്‍ക്ക് സമയം കൂടുതല്‍ എടുക്കുംബോഴുള്ള ആശങ്കയും ആകാംഷയും ഒരു വശത്ത് ,മറു വശത്ത് സമയം കൂടുതല്‍ എടുക്കുന്തോരും വിമര്‍ശകര്‍ അവരുടെ അമ്പുകള്‍ക്ക് മൂര്ച്ചക്കൂട്ടി എയ്തു കൊണ്ടിരിക്കുന്നു ...

2011 ജനവരിയില്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 146 റണ്‍സ് നേടിയതിന് ശേഷം സച്ചിന്റെ ബാറ്റ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ സെഞ്ച്വറിയുടെ സന്തോഷത്തില്‍ ആകാശത്തേക്കുയര്‍ന്നിട്ടില്ല( തലയും, കാരണം സെഞ്ച്വറി അടിച്ചാല്‍ ബാറ്റും തലയും ഒരുമിച്ചാണ് സാധാരണയായി ടെന്‍ഡുല്‍കര്‍ ആകാശത്തേക്ക് ഉയര്‍ത്താരുള്ളത് ).


സത്യത്തില്‍ എവിടെ ആണ്
സച്ചിന്റെ സ്ഥാനം ......?

സമ്മര്‍ദങ്ങള്‍ താങ്ങാന്‍ കഴിവ് കുറവ് ഉള്ള (എന്തായാലും താങ്ങാന്‍ പറ്റാത്ത ആളല്ല ) ആളാണോ
ടെന്‍ഡുല്‍കര്‍?
100 @100  എന്ന റെക്കോര്‍ഡ്‌ സച്ചിന് വഴിമാറും എന്നതില്‍ തര്‍ക്കമില്ല..പക്ഷെ മാധ്യമങ്ങളും ആരാധകരും സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു കാര്യമുണ്ട്....
അദ്ദേഹം മഹാനായ ഒരു കളിക്കാരനാണ് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഒരു അഭിപ്രായം എനിക്കുണ്ട്,

സമ്മര്‍ദങ്ങള്‍ സച്ചിനെ ഒരുപാട് അലട്ടുന്നുണ്ട്, അലട്ടിയിട്ടുണ്ട്,അലട്ടുകയും ചെയ്യും   അതിനു( സമ്മര്‍ദങ്ങള്‍ക്ക് ) മുകളില്‍ സച്ചിന് കൂടുതലൊന്നും വെന്നിക്കൊടി പറപ്പിക്കാന്‍ ടെന്‍ഡുല്‍കരറിന് കഴിഞ്ഞിട്ടില്ല.

എന്നാലും പ്രതിഭയുടെയും വ്യക്തിത്വത്തിന്റെയും പതിപ്പുതന്നെ ആണ് അദ്ദേഹം ( കൂടുതല്‍ പണം ലഭിക്കും എന്നറിഞ്ഞിട്ടു തന്നെ ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി [ ആ പരസ്യത്തില്‍ വേറെ ഒരു ഇന്ത്യന്‍ ക്രിക്കറ്റ്‌ടെര്‍ തന്നെ അഭിനയിച്ചു എന്നത് വേറെ കാര്യം  ], കാരണം യുവാക്കളെ ഞാനായിട്ട് വഴി തെറ്റിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്  )

എല്ലാ കാലത്തും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് സച്ചിനും മറ്റേതൊരു പോരാളിയെപ്പോലെ നേട്ടങ്ങളുടെ കൊടുമുടികള്‍ ഒന്നൊന്നായി കീഴടക്കിയത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക്(വിമര്‍ശകര്‍ക്കും) കാത്തിരിക്കാം..സച്ചിന്‍ എന്ന പോരാളിയുടെ ചരിത്രം കുറിക്കുന്ന നൂറാം സെഞ്ച്വറിക്കായി...

 കടപ്പാട് : ന്യൂസ്‌ പേപ്പര്‍.

Friday 18 November 2011

ബ്ലോഗ്‌ ഉണ്ടായത്..

ഒരു ബ്ലോഗ്‌ ഉണ്ടാക്കണം എന്നത് വളരെ നാളത്തെ ഒരു ആഗ്രഹമായിരുന്നു.
പേരും പണ്ടേ രജിസ്റ്റര്‍ ചെയ്തിരുന്നു, പക്ഷെ എന്ത് കൊണ്ടോ എന്തോ അത് നീണ്ടു നീണ്ടു പോയി.

സത്യമായിട്ടും ഞാന്‍ ആദ്യമായി ബ്ലോഗ്‌ എന്ന രീതിയില്‍  വായിച്ച ബ്ലോഗ്‌ INH കഥകള്‍ .... ആണെന്ന്  തോന്നുന്നു(അല്ലാതെ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു കിട്ടിയ പലതും വായിച്ചിട്ടുണ്ട്. അത് ബ്ലോഗ്‌ വായനക്ക് വേണ്ടി ആയിരുന്നില്ല, മറ്റു വല്ലതും സെര്‍ച്ച്‌ ചെയ്യുമ്പോള്‍ വന്ന ബ്ലോഗുകളായിരുന്നു ) ...

ഏതായാലും ഞാനും ഉണ്ടാക്കി ഒരു ബ്ലോഗ്‌ . എന്‍റേത് . എന്റെ അഭിപ്രായങ്ങള്‍ക്കും എന്നോടുള്ള അഭിപ്രായങ്ങള്‍ക്കും വേണ്ടി ഒന്ന്.

എനിക്കുമുണ്ട് ഒരു ബ്ലോഗ്ഗര്‍ ആകാന്‍ ആഗ്രഹം. ബെര്‍ലിയെയും, വള്ളിക്കുന്നിനെയും (മറ്റുള്ളവരെ മറന്നതല്ല)  പോലെ ഒന്നും ആയില്ലെങ്കിലും 'എന്‍റേത്'പോലെ ഒന്ന്.


എന്റെ അഭിപ്രായങ്ങള്‍ക്കും, ഫോട്ടോകള്‍ക്കും, മണ്ടതരങ്ങള്‍ക്കും, പെടലുകള്‍ക്കും,പെടുത്തലുകള്‍ക്കും അങ്ങനെ അങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും വേണം വെബില്‍ ഒരിടം അതാണ് ബ്ലോഗ്‌ ഉണ്ടാക്കിയതിന്റെ
ചേതോവികാരം ...

തെറ്റുകളും കുറവുകളും  കുറ്റങ്ങളും നല്ലതും ചീത്തയും എല്ലാം ഉള്ള ഒന്നാകണം എന്നാണ് എന്റെ ആഗ്രഹം , നടക്കുമായിരിക്കും അല്ലെ..


ഇനിയും വരും

പോസ്റ്റുകള്‍ ഇനിയും വരും ..........

Tuesday 14 June 2011

അവതാരിക...

മുഹമ്മദ്‌ റിയാസ് കെ കെ
സ്വദേശം പുത്തൂര്‍ പള്ളിക്കല്‍ ( കാലിക്കറ്റ്‌ യുനിവേര്‍സിറ്റിക്ക് സമീപം )
പ്രൈമറി വിദ്യാഭ്യാസം പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്കൂളില്‍ 
ഹൈസ്കൂള്‍ വിദ്യാഭ്യാസം ജി.എം.എച്. എസ്‌.എസ്‌  കാലിക്കറ്റ്‌ യുനിവേര്‍സിറ്റിയില്‍ 
പ്ലസ്‌ ടു കൊട്ടുക്കര ഹയര്‍  സെകെണ്ടാരിയില്‍  
പിന്നെ ഡിഗ്രി കോഴിക്കോട് ഫാറൂഖ്  കോളേജില്‍ 
പിന്നെ കൊല്ലത്തെ ടി.കെ.എമ്മില്‍ നിന്ന് എം സി എ യും
ഇപ്പോള്‍ ബാംഗ്ലൂരില്‍  ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍  ജോലി ചെയ്യുന്നു .....